മലയാളി എങ്ങനെ മറക്കും മാധവിക്കുട്ടിയെ? - podcast episode cover

മലയാളി എങ്ങനെ മറക്കും മാധവിക്കുട്ടിയെ?

Apr 27, 20255 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

വായാനാ ലോകത്തിന് ആരായിരുന്നു കമല? ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വ്യതിരിക്തമായ ശബ്ദങ്ങളിൽ ഒരാൾ. ഒരു തലമുറയുടെ മാത്രമല്ല പല തലമുറകളുടെ വായനാസംസ്കാരത്തെയും ആസ്വാദനരീതികളെയും നിർണ്ണയിച്ച എഴുത്തുകാരി. ഒരിക്കലും മാധവിക്കുട്ടി കലാപകാരിയായോ പ്രക്ഷോഭക്കാരിയായോ ആയി പൊതു സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല. പക്ഷെ അവരുടെ തുറന്നെഴുതുകൾ ഇവിടുത്തെ സ്ത്രീ ജീവിതത്തിന്റെകൂടി തന്നെ തുറന്നെഴുതുകളായി. അത് വായനക്കാരെ ആവേശം കൊള്ളിച്ചു, ചിലരെ പ്രകോപിപ്പിച്ചു, മറ്റു ചിലരെ മാധവിക്കുട്ടിയുടെ എഴുത്തുകളുടെ വായനയിൽ നിന്ന് തന്നെ വിലക്കി, ചിലർ അയ്യേ എന്ന് കളിയാക്കി മാറ്റി നിർത്തി. പിന്നീട്‌ അയ്യേ എന്ന് പറഞ്ഞവർ തന്നെ കമലയുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അവരെ ഇഷ്ടപ്പെടാൻ തുടങ്ങി.


തന്റെ എഴുത്തുകളിൽ തറവാടും ഉറ്റവരായ പലരെയും എന്തിന് നമ്മുടെ യാഥാസ്ഥിതിക കുടുംബവ്യവസ്ഥയെ പോലും പ്രതിക്കൂട്ടിലാകുന്നുണ്ട്. തന്റെ ഇഷ്ടങ്ങളും, അനിഷ്ടകളും, ലൈംഗികതയും, തന്റെ വിവാഹ ജീവിതത്തിൽ ഭർത്താവിന്റെ കാമാതുരത കൊണ്ടുള്ള വേദനകളും, യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വാസുതാ വിവരണങ്ങളും, മത പരിവർത്തനത്തെപ്പറ്റിയും ഒരു മടിയും കൂടാതെ തുറന്നെഴുതുന്നുണ്ട്. അങ്ങനെ സമൂഹത്തിന്റെ എല്ലാവിധ യാഥാസ്ഥിതിക ബന്ധനങ്ങളുടെയും ചരട് മുറിച്ച് എഴുത്തിന്റെ മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു മാധവിക്കുട്ടി എന്ന കമലാ സുരയ്യ.

For the best experience, listen in Metacast app for iOS or Android